Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Security Forces

ജാർഖണ്ഡിൽ 15 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു; തലയ്ക്ക് ഒരുകോടി രൂപ വിലയിട്ടിരുന്ന അനിൽ ദായും പിടിയിൽ

ചായ്ബാസ: തലയ്ക്ക് ഒരുകോടി രൂപ വിലയിട്ടിരുന്ന മുതിർന്ന നേതാവ് അനൽ ദാ ഉൾപ്പെടെ 15 മാവോയിസ്റ്റുകളെ ജാർഖണ്ഡിലെ പടിഞ്ഞാറൻ സിംഗ്ബും ജില്ലയിൽ ഏറ്റുമുട്ടലിൽ സുരക്ഷാസേന വധിച്ചു. സിആർപിഎഫ് കോബ്ര യൂണിറ്റിന്‍റെ കിരിബുരു സ്റ്റേഷൻ പരിധിയിയിലെ സാരന്ത വനമേഖലയിലുള്ള കുംദിയിൽ സിആർപിഎഫ് കോബ്ര യൂണിറ്റിലെ 1500 ഓളം സേനാംഗങ്ങൾ നടത്തിയ സൈനികനീക്കത്തിലാണ് മാവോയിസ്റ്റുകളെ തുടച്ചുനീക്കിയത്.

പാർഥിം മാജി എന്ന അനൽ ദാ ഉൾപ്പെടെ 15 മാവോയിസ്റ്റുകളെ മൃതദേഹം കണ്ടെത്തിയതായി സൈന്യം സ്ഥിരീകരിച്ചു. സ്ഫോടകവസ്തുക്കളുടെ വലിയശേഖരവും കണ്ടെത്തി. ഇന്നലെ രാവിലെ ആറുമണിയോടെ തുടങ്ങിയ ഏറ്റുമുട്ടൽ രാത്രിവരെ തുടർന്നു.

സാരന്ത വനമേഖലയിൽ ചൊവ്വാഴ്ച മുതൽ നക്സൽ വിരുദ്ധനടപടികൾ തുടങ്ങിയിരുന്നു. എന്നാൽ ഇന്നലെ രാവിലെയാണ് ഏറ്റുമുട്ടൽ ‌പൊട്ടിപ്പുറപ്പെട്ടതെന്ന് പോലീസ് അറ‍ിയിച്ചു. അനൽദായും സംഘവും വനമേഖലയിൽ ഉണ്ടെന്ന രഹസ്യവിവരം കിട്ടിയതിനെത്തുടർന്നാണ് പരിശോധന തുടങ്ങിയത്. ഗിരിദിഹിലെ പിർതാൻഡിൽ കഴിഞ്ഞിരുന്ന അനൽ ദാ 1987 മുതൽ വിധ്വംസക പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നയാളാണ്.

ജാർഖണ്ഡിൽ മാവോയിസ്റ്റുകളുടെ അവസാന രണ്ട് ശക്തികേന്ദ്രങ്ങളായാണ് സാരന്തയെയും കൽഹാനെയും സുരക്ഷാസേന വിലയിരുത്തുന്നത്. നേരത്തെ ബുദ പഹാഡ്, ഛത്ര, ലത്തേഹാർ, ഗുംല, ലോഹർദാഗ, റാഞ്ചി, പരസ്നാഥ് എന്നിവിടങ്ങളിലെ മാവോയിസ്റ്റ് ആധിപത്യം സുരക്ഷാസേന അവസാനിപ്പിച്ചിരുന്നു.

ഈവർഷം മാർച്ച് 21 നകം മാവോയിസ്റ്റ് ഭീഷണിയിൽ നിന്ന് രാജ്യത്തെ മുക്തമാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരത്തെ പലതവണ ആവർത്തിച്ചിരുന്നു. 2001 മുതൽ 2025 വരെ ജാർഖണ്ഡിൽ 11,000 മാവോയിസ്റ്റുകളാണ് പിടിയിലായത്. 250 ലേറെപ്പേർ കൊല്ലപ്പെട്ടു. 350 ഓളം പേർ സുരക്ഷാസേനയ്ക്കു മുന്പാകെ കീഴടങ്ങി എന്നും കണക്കുകൾ വ്യക്തമാക്കുന്നു.

National

മണിപ്പുരിൽ സുരക്ഷാസേനയും ജനക്കൂട്ടവും ഏറ്റുമുട്ടി

ഇംഫാൽ: മണിപ്പുരിലെ ഇംഫാൽ ഈസ്റ്റ് ജില്ലയിൽ ജനക്കൂട്ടം സുരക്ഷാസേനയുമായി ഏറ്റുമുട്ടി. ദുരിതാശ്വാസ ക്യാന്പുകളിൽനിന്ന് വീടുകളിലേക്ക് മടങ്ങിപ്പോകാൻ ശ്രമിച്ചവരെ സുരക്ഷാസേന പിന്തിരിപ്പിച്ചതാണ് സംഘർഷകാരണം.

മേയ് 2023നു തുടങ്ങിയ കലാപത്തെത്തുടർന്ന് വിവിധ ക്യാന്പുകളിലായി കഴിയുന്ന ഒരുസംഘം ഇംഫാൽ ഈസ്റ്റിലെ ഗ്വാൽതാബിയിലേക്കു മടങ്ങുന്നതിനിടെ യായ്ൻഗാംഗ്പോക്പിയിൽ സുരക്ഷാസേന തടഞ്ഞതോടെ സംഘർഷം ഉടലെടുക്കുകയായിരുന്നു. സമരക്കാരെ പിരിച്ചുവിടാൻ സുരക്ഷാസേന കണ്ണീർവാതകം പ്രയോഗിച്ചു.

സംസ്ഥാനത്ത് ക്രമസമാധാനം പുനഃസ്ഥാപിച്ചുവെന്ന് സർക്കാർതന്നെ അവകാശപ്പെട്ട സാഹചര്യത്തിൽ വീടുകളിലേക്കു മടങ്ങിപ്പോകുന്നതിൽ എന്താണു കുഴപ്പമെന്നാണ് പ്രക്ഷോഭകർ ചോദിക്കുന്നത്. സമീപദിവസങ്ങളിൽ സമാനമായ സംഘർഷങ്ങൾ പലയിടത്തും ഉടലെടുത്തിരുന്നു.

National

കാഷ്മീരിൽ ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്ത് സുരക്ഷാസേന

ശ്രീനഗർ: ജമ്മുകാഷ്മീരിലെ കുപ്‌വാര ജില്ലയിലെ നിയന്ത്രണ രേഖ(എൽഒസി)യ്ക്ക് സമീപത്ത് നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്ത് സുരക്ഷാസേന. ഹന്ദ്വാരയിലെ നീരിയൻ വനമേഖലയിലെ ഭീകരരുടെ ഒളിത്താവളത്തിൽ നിന്നുമാണ് ഇവ കണ്ടെത്തിയത്.

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സൈന്യം തിരച്ചിൽ നടത്തിയത്. രണ്ട് എം-സീരീസ് (എം4) അസോൾട്ട് റൈഫിളുകളും നാല് മാഗസിനുകളും രണ്ട് ചൈനീസ് പിസ്റ്റളുകളും മൂന്ന് മാഗസിനുകളും രണ്ട് ഹാൻഡ് ഗ്രനേഡുകളും ഒന്നിലധികം ലൈവ് റൗണ്ടുകളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും അധികൃതർ അറിയിച്ചു.

Latest News

Up